Saturday, September 28, 2013

തൃത്തല്ലൂര്‍ കമലാനെഹ്രു സ്‌കൂളില്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം


കടപ്പാട് : മാതൃഭൂമി 

...............................................................................................................................................................

മാതൃഭൂമി വാർത്ത ഓൺ‌ലൈൻ ആയി >>ഇവിടെ << വായിക്കാം 

...............................................................................................................................................................

Saturday, September 14, 2013

ഇത് നന്മയുടെ പൊന്നോണം


കടപ്പാട് : മലയാള മനോരമ (14/09/2013 ന് പ്രസിദ്ധീകരിച്ചത്)

വലുതായി കാണാൻ വാർത്തകളിൽ ക്ലിക്കുക


  കടപ്പാട് : മാതൃഭുമി (14/09/2013 ന് പ്രസിദ്ധീകരിച്ചത്)


 ......................................................................................................................

മാതൃഭൂമി വാർത്ത ഓൺലൈൻ ആയി  >>  ഇവിടെ  << വായിക്കാം

മംഗളം വാർത്ത ഓൺലൈൻ ആയി  >>  ഇവിടെ  << വായിക്കാം 

 ......................................................................................................................


Thursday, September 12, 2013

അഭിമാനമായി അസ്‌ന


2013 ആഗസ്‌റ്റ് 10-ന് കാസർഗോഡ് വെച്ച് നടന്ന കേരള സ്റ്റേറ്റ് സ്‌കൂൾ തായ്-ക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടി സ്‌കൂളിന്റെ അഭിമാനമായ പത്താം ക്ലാസ് വിദ്യാർത്ഥിനി അസ്‌നയ്‌ക്ക് അഭിനന്ദനങ്ങൾ...!!!

Tuesday, September 10, 2013

മാതൃവിദ്യാലയത്തിൽ അരുണെത്തി; പ്രതിഭയുടെ തിളക്കവുമായി

വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്കുക

 മാതൃഭൂമി വാർത്ത ( 10/09/2013 ന് പ്രസിദ്ധീകരിച്ചത്)

മാതൃഭൂമി വാർത്ത ഓൺലൈൺ ആയി വായിക്കാൻ >>   CLICK HERE



മംഗളം വാർത്ത (10/09/2013 ന് പ്രസിദ്ധീകരിച്ചത്)

Thursday, September 5, 2013

അരുണ്‍ തേറമ്പില്‍ : ഉയരം കൊണ്ട് ഉയരത്തില്‍


രണ്ടു മീറ്ററിലെത്താന്‍ രണ്ടു സെന്റീമീറ്റര്‍ മാത്രം കുറവ്. അതായത് 198 സെന്റീമീറ്റര്‍! ആറരയടിയിലേറെയുള്ള തന്റെ അസാധാരണമായ ഉയരം അരുണിന് സൃഷ്ടിച്ചിട്ടുള്ള തലവേദന ചെറുതല്ല. സ്കൂളിലെ സഹപാഠികളുടെ പരിഹാസമാണ് കൂടുതല്‍ അസഹനീയം.കൊന്നത്തെങ്ങ്, ഒട്ടകം, മൊബൈല്‍ ടവര്‍ എന്നിങ്ങനെ പല പേരിട്ട് അരുണിന്റെ പൊക്കത്തെ അവര്‍ ആഘോഷിച്ചു. അപ്പോഴൊക്കെ അരുണിന് മനഃപ്രയാസം തോന്നിയത് തന്റെ ഉയരക്കൂടുതല്‍ ഓര്‍ത്താണെങ്കില്‍ ഇപ്പോള്‍ അത് നേരെ തിരിച്ചായി. ഇങ്ങനെയൊരു വീണ്ടുവിചാരത്തിന് തക്കതായ കാരണവുമുണ്ട്. തുര്‍ക്കിയില്‍ നടന്ന ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ ഏകമലയാളി താരമായ അരുണ്‍ തേറമ്പലിന് ഏഴരയടി ഉയരക്കാരായ പാശ്ചാത്യടീമംഗങ്ങളെ കണ്ടപ്പോള്‍ സ്വയം ചെറുതായ പോലെ തോന്നി, അത്ര തന്നെ!

ടോം ജോസഫിനു ശേഷം ദേശീയ വോളിബോളിന് കേരളം നല്‍കുന്ന ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരില്‍ പ്രധാനിയാണ്‌ തൃത്തല്ലൂര്‍ തേറമ്പില്‍ വീട്ടില്‍ അരുണ്‍ എന്ന ഇരുപതുവയസ്സുകാരന്‍. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത്‌ എതിര്‍ടീമിന്റെ വിടവുകളില്‍ പന്ത് എത്തിക്കാനുള്ള മികവ് അരുണിനെ എത്തിച്ചത് ദേശീയ ജുനിയര്‍ വോളിബോള്‍ ടീമിലാണ്.അതും ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍! അരുണ്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം ലോകവോളിയിലെ അഭിമാനനേട്ടമായ ടോപ്പ് എയ്റ്റില്‍ (ആദ്യ എട്ടു ടീം) സ്ഥാനം പിടിച്ച ശേഷമാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്ന് മടങ്ങിയത്. ഇതിനു മുന്‍പ് ടീം ടോപ്പ് എയ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ് എന്നത് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു.

തൃപ്രയാര്‍ ടി എസ് ജി എ യില്‍ ആണ് അരുണ്‍ തേറമ്പില്‍ ആദ്യം പന്തുതട്ടാന്‍ പഠിക്കുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിന്നീട് കമലാ നെഹ്റു സ്കൂളില്‍ കായികാധ്യാപകന്‍ രവിക്കു കീഴില്‍ പരിശീലനം. അരുണിന്റെ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം കൂടുതല്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ അരുണിനെ കോട്ടയം എം ഡി സെമിനാരി സ്കൂളിലേക്ക് അയച്ചു. ഇവിടെ കായികാധ്യാപന്‍ മനോജിന്റെ കീഴില്‍ ലഭിച്ച പരിശീലനമാണ് അരുണിലെ പ്രതിഭയ്ക്ക് അടിത്തറയായത്. പിന്നീട് സംസ്ഥാന ജൂനിയര്‍ ടീമിലേക്കും, ദേശീയ ജൂനിയര്‍ ടീമിലേക്കും ക്ഷണമെത്തി. അങ്ങനെയാണ് ഇസ്താംബൂളില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ടീമിലെ ജൂനിയര്‍ താരമായതിനാല്‍ ആദ്യം റിസര്‍വ് ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും അരുണിന്റെ കളിമികവ് തിരിച്ചറിഞ്ഞ കോച്ച് മൂന്നു മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കി. മൂന്നു കളിയിലും മികച്ച പ്രകടനമാണ് അരുണ്‍ കാഴ്ചവെച്ചത്.ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍, റണ്ണറപ്പുകളായതുട ചൈന തുടങ്ങിയ വമ്പന്മാരെ പരാജയപ്പെടുത്തി ടീം ടോപ്പ് എയ്റ്റില്‍ സ്ഥാനം നേടുമ്പോള്‍ അരുണും തന്റേതായ സംഭാവനകള്‍ നല്‍കി.

തന്റെ ഉയരത്തില്‍ തോന്നിയ മന:പ്രയാസമെല്ലാം ഇസ്താംബൂളില്‍ എത്തിയപ്പോള്‍ പമ്പ കടന്നെന്ന് അരുണ്‍ പറയുന്നു. 2.10 മുതല്‍ 2.18 മീറ്റര്‍ വരെ ഉയരമുള്ളവരായിരുന്നു പല കളിക്കാരും. അതുകൊണ്ടുതന്നെ പരമാവധി തല ഉയര്‍ത്തിപ്പിടിച്ചാണ് അരുണ്‍ സഹകളിക്കാര്‍ക്കൊപ്പം നടന്നത്. ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തുമ്പോഴും അരുണിന്റെ തല ഉയര്‍ന്നുതന്നെ നില്‍ക്കുന്നു, അഭിമാനം കൊണ്ട്!

 

കടപ്പാട് : എസ് പി ശരത്ത് & മലയാള മനോരമ